2015, ജൂലൈ 3, വെള്ളിയാഴ്‌ച

മരണമേ നീയെന്നെ പുണരാനടുക്കവേ
അറിയാതെ നിറയുന്നു മിഴിക്കോണു രണ്ടും .
വികാരവിചാരങ്ങള്‍ മാറാപ്പിലാക്കി ,
വിധിതീര്‍ത്ത കോലമായ് നിന്നരികില്‍ നില്‍പ്പുഞാന്‍ .
കവര്‍ന്നെടുത്തെന്റെ സ്വപ്നവും ചിറകും
മറുമൊഴിയെത്താത്ത വീഥിയില്‍ തള്ളവേ .
ആഴിയിലെറിഞ്ഞ മരപ്പാവപോലെന്മനം
ചാഞ്ചാട്ടമാടി താഴെപ്പതിച്ചുപോയ്.
വിറയാര്‍ന്ന കൈകള്‍ പരതിയതൊക്കെ
വൈകൃതഭാവങ്ങള്‍ പകര്‍ത്തിയ ശില്‍പ്പവും
അടര്‍ത്തിയെടുത്ത ഹൃദയത്തിന്‍ ഭിത്തിയില്‍
ഒളിച്ചുവെച്ചൊരു മോഹനചിത്രവും .
അടച്ചുവെച്ചയെന്‍ സ്വപ്നത്തിന്‍ ചെപ്പിലെ
അലയടങ്ങാത്ത തേങ്ങലിന്‍ ഗീതവും.
ആകെപടര്‍ന്നെന്റെ സിരകളിലെപ്പോഴും
അരുതെയെന്നൊരുവിളി ധ്വനികളായ് തീരുന്നു .
==================മുരളിഅമ്മൂമ്മക്കാവ്====
-----സ്വപ്നം----
വളരെ നാളായി
ഇന്നലെ നീയെന്റെ
സ്വപ്നത്തിലുടനീളം 
ഉണ്ടായിരുന്നു.
ഒരുവാക്കു പോലും
പരിഭവം പറഞ്ഞില്ല,
ഏന്നിട്ടും !
മിണ്ടാതെയെന്തെ നീ
പോയ്‌ മറഞ്ഞു.
പിരിയില്ലോരിക്കലും
ജീവിതാന്ത്യം വരെയെന്ന്‍
ഏത്രയോ ചൊല്ലി
നിറച്ചിരുന്നു.
വിധിയെ പഴിച്ചു
മിഴിനീരു
പൊഴിയ്കാത്
നിദ്രയെന്നടുത്ത് ,
ഏത്താറേയില്ലിപ്പോള്‍.
======മുരളിഅമ്മുമ്മകാവ്===

----------കനല്‍ചിന്ത്---------

ഉരുകിതീരുകയാണിന്നെന്റെ ജന്മവും
അതിരുകള്‍തീര്‍ത്തു നീയകലെയായ് മറയവേ .
വിടപറയുകയില്ല നീ യെങ്കിലും.
വിഫലമായയെൻ കനവുകള്‍ തേങ്ങുന്നു .
എത്ര! കനക വസന്തങ്ങള്‍ തീര്‍ത്തനിന്‍
കാവ്യമോഹന പ്രേമസങ്കല്‍പ്പവും .
നിറനിലാവിന്റെ പകുതിയില്‍ തീര്‍ത്തൊരാ...
രാസകേളീ സുന്ദരഹര്‍മ്മ്യവും .
പീലിവീശിയ മയിലുപോലെപ്പോഴും
നീ.ചുംമ്പിച്ചുണര്‍ത്തിയ മനസ്സിലെ മുകുളവും .
അതിരുവിട്ടനിന്‍!! കനവിന്‍റെയിക്കരെ
വാടികൊഴിയുന്നത് നീയറിയുന്നുവോ...??
പ്രിയതരമോരോ വാക്കുകള്‍ കേള്‍ക്കാനായ്
പ്രിയേ..നിന്‍പ്രാര്‍ത്ഥനചൊല്ലി ഞാന്‍ കേഴവേ .
പ്രാണന്‍വെടിയുന്ന നിലവിളിയൊച്ചകള്‍
അകലെയല്ലാതെയശിരീരിയെപ്പോഴും .
ഓര്‍മ്മകളഗ്നിയായ് തീരുന്ന ചിതയെന്റെ
ദേഹത്തെദേഹിയായ് തീര്‍ക്കുന്ന നാള്‍വരെ .
കാരിരുമ്പിന്റെ കാഠിന്യമേറുവാന്‍
കണ്ണീരുകോരി... കനല്‍ചിന്തുമൂളും ഞാന്‍..

===============മുരളിഅമ്മൂമ്മക്കാവ്=====