2015, ജൂലൈ 3, വെള്ളിയാഴ്‌ച

മരണമേ നീയെന്നെ പുണരാനടുക്കവേ
അറിയാതെ നിറയുന്നു മിഴിക്കോണു രണ്ടും .
വികാരവിചാരങ്ങള്‍ മാറാപ്പിലാക്കി ,
വിധിതീര്‍ത്ത കോലമായ് നിന്നരികില്‍ നില്‍പ്പുഞാന്‍ .
കവര്‍ന്നെടുത്തെന്റെ സ്വപ്നവും ചിറകും
മറുമൊഴിയെത്താത്ത വീഥിയില്‍ തള്ളവേ .
ആഴിയിലെറിഞ്ഞ മരപ്പാവപോലെന്മനം
ചാഞ്ചാട്ടമാടി താഴെപ്പതിച്ചുപോയ്.
വിറയാര്‍ന്ന കൈകള്‍ പരതിയതൊക്കെ
വൈകൃതഭാവങ്ങള്‍ പകര്‍ത്തിയ ശില്‍പ്പവും
അടര്‍ത്തിയെടുത്ത ഹൃദയത്തിന്‍ ഭിത്തിയില്‍
ഒളിച്ചുവെച്ചൊരു മോഹനചിത്രവും .
അടച്ചുവെച്ചയെന്‍ സ്വപ്നത്തിന്‍ ചെപ്പിലെ
അലയടങ്ങാത്ത തേങ്ങലിന്‍ ഗീതവും.
ആകെപടര്‍ന്നെന്റെ സിരകളിലെപ്പോഴും
അരുതെയെന്നൊരുവിളി ധ്വനികളായ് തീരുന്നു .
==================മുരളിഅമ്മൂമ്മക്കാവ്====

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ