2015, ജനുവരി 16, വെള്ളിയാഴ്‌ച

ഒടുവിലാ വഴിയിലെ വിടവാങ്ങും വേളയില്‍
ഞാന്‍ ജീവച്ഛവമായിതീര്‍ന്നിരിയ്ക്കാം.
ഈജന്മ്ം നിനക്കായ്‌ കരുതിയതൊക്കെയും
ഒന്നും വിടാതെ പകര്‍ന്നു നല്കാം.
സഫലമീജന്മമന്നെങ്കിലും.. പ്രിയസഖീ 
വിടവാങ്ങും വേളയെന്‍ മരണമത്രേ.
പ്രണയമുരുക്കിയ കാലാന്തരസ്മൃതിയഗ്നി-
യായയെന്നില്‍ പടര്‍ന്നു കയറവേ; 
യിരുളിന്റെ താഴ്വാരകോണിലായ് 
സാന്ത്വനം തേടിയെന്‍ നീറുന്നഹൃദയവും.
നിന്നോര്‍മ്മ ഭ്രാന്തമാം ലഹരിയാല്‍
ഉന്മാദം പൂണ്ടെന്റെസിരകളില്‍ പടരവേ.
ഒരുപുഞ്ചിരി"നീ" കടമായിനല്‍കുമോ-എന്റെ- 
വസന്തത്തില്‍ നിറമുള്ള പൂക്കള്‍ വിരിയിയ്ക്കാന്‍.
നനയുന്നമിഴിയിലെ അശ്രുവാണെന്നും നീ.
പ്രാണനില്‍ പിടയുന്ന താരാട്ടും നീതന്നെ.
സ്മൃതിചേര്‍ത്തു പട്ടടയിലെരിയുന്ന മൌനമേ 
ഇന്നിനീ കിനാവിന്റെ ചിലംമ്പൊലിയാകില്ലേ...???
=====================മുരളിഅമ്മൂമ്മക്കാവ്=====

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ