2015, ജനുവരി 16, വെള്ളിയാഴ്‌ച

-----------മൃത്യുചിത്രം--------------
നിനയ്ക്കാതെ വാത്സല്യം വീണ്ടും ഉരുളയായ് നീട്ടവേ
ഇറങ്ങാത്ത ചോറില്‍ അമ്മതന്‍ കണ്ണീരുപ്പും.
ഏന്തെന്നു ചോദിയ്ക്കാന്‍ കഴിയാതെ അവനന്നു 
വിമ്മിഷ്ട്ടമോടെയാ ഉരുളയും വിഴുങ്ങി.
നാട്ടാര് ചൊല്ലുന്ന ശാപവാക്കിന്‍ വ്യഥ
ഇത്രമേലാഴത്തില്‍ മുറിവായി തീര്ക്കവെ-
അന്നത്തെ അത്താഴത്തിലിളിക്കിയ പാഷാണം 
സ്വാദോടെ ഊട്ടിച്ചു മകനേയും;അമ്മയും.
വാത്സല്യമായ് നല്കിയ പലഹാരങ്ങള്‍, 
കൊതിമൂത്ത് അവകാശമോടെ ഏടുക്കവേ-
മോഷ്ട്ടിച്ചു ഭക്ഷണമെന്നു കൂകിവിളിച്ചവര്‍ 
ഭ്രാന്തനെന്നാ വിളിപ്പേരും നല്കി.
ചുറ്റിതിരിയുവാന്‍ ഇറങ്ങവേ അയലത്തെ ഉമ്മറതിണ്ണയില്‍ 
ഉണ്ണീടെകരച്ചിലു കേട്ടോടിയെടുത്തുമ്മവെച്ചു .
കരച്ചിലു നിര്ത്തി ഉണ്ണിചിരിയ്ക്കവേ 
അമ്മതന്‍ ശാസനം ഭ്രാന്തന്‍റെകൈയ്യിലെന്‍കുഞ്ഞു ദൈവമേ.
നാട്ടാരുകൂടിയന്നാവോളം തല്ലി 
നിലവിളിച്ചെത്തിയ അമ്മതന്‍ മുന്നിലും.
അതിനിടയിലാരോ അന്ത്യശാസനം നല്കി
ചങ്ങലയ്കിട്ട് ഇരുളിലടയ്ക്കണം.
അവനിഷ്ട്ടമാവുന്നതൊക്കെ മോഹിച്ചു നില്ക്കയും 
കിട്ടുന്നതൊക്കെ ഏടുത്തുകൊണ്ടോട്കയും 
മുറ്റത്തു നിന്നൊരു റോസാ പുഷ്പ്പം 
വീട്ടാരു കാണാതെ പൊട്ടിച്ചെടുത്തതും
സ്വിരമായി കാണുന്ന സുന്ദരിപെണ്ണിനെ 
കണ്ണില്‍ നിറയ്ക്കുവാന്‍ പുറകെനടന്നതും
ഭ്രാന്തനെ തല്ലുവാന്‍ കൈപോക്കുന്നവര്‍ക്കൊക്കെ
ഇതുതന്നെ ധാരാളം ഏന്നോര്‍ത്തില്ല പെറ്റമ്മ.
ദിനംതോറും കിട്ടുന്ന അടിയേറ്റവന്‍ തളരവെ 
അവന്റമ്മതന്‍ ഹൃദയം മുറിവേറ്റു പിടയുന്നു. 
നീറിയെരിയുന്ന നേരിപ്പോടുപോലുള്ളിലായ് 
കത്തിയമരുന്നു രണ്ടാത്മാക്കളാവീട്ടില്‍.
ഏന്മകനെനിന്നെഞ്ഞാന്‍ പൂട്ടിയിടുകില്ല 
മാലോകര്‍ക്കായിനാം ഒരുകാര്യം ചെയ്തിടാം 
അമ്മതന്‍ കണ്ണീരിറ്റഉരുളകള്‍ മാറിമാറി 
അവസാന അത്താഴമായ് ഉതിരുന്നു കണ്ണീര്‍ധാര.
മകനെചേര്‍ത്തിരുത്തി അവസാനചുംമ്പനം നല്കേ 
ഇറുകിപിടിച്ചാകൈകള്‍ അവന്‍ മാറോടുചെര്‍ത്തുിവെച്ചു. 
വീണുപോയാ മാത്രുദേഹം വിസ്മൃതിയിലാഴ്ന്നിടവേ
സ്വസ്തി ചൊല്ലികൂടിയോരെല്ലാം സ്വസ്തരല്ലെന്നോതിടട്ടെ..
============================മുരളീഅമ്മൂമ്മക്കാവ്=====

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ