2015, ജനുവരി 16, വെള്ളിയാഴ്‌ച

---------വേഴാമ്പല്‍--------

പ്രിയസഖീ ഞാനൊരു വേഴാമ്പലായെന്നും
നിന്റെ വരവിനായ് കാത്തു വലഞ്ഞിടുമ്പോള്‍
കളകളം പാടുന്ന കിളിമോഴിചോല്ലി
അരികില്‍ നീയണയുവാന്‍ ഞാനെന്തു വേണം.

തൊടികളില്‍ പണ്ടുനീ പാറിപറന്നതിന്‍
കഥകള്‍ നീ മിഴിവോടെ ചൊല്ലിടുമ്പോള്‍
കദനത്തിന്‍ കഥയൊക്കെ മറന്നു ഞാനരികിലായ്
മിഴിപൂട്ടി നിന്നത് മറന്നു പോയോ....

താലമെടുത്ത വസന്തത്തിന്‍ പരിമളം
വാരിവിതറി നീ പീലിവിടര്‍ത്തിടുമ്പോള്‍
നിന്‍കണ്ണില്‍ വിരിയുന്ന ഭാവത്തിന്‍ മലരുകള്‍
കണ്ടെന്നില്‍ പ്രണയം തളിര്‍ക്കുകയായിരുന്നു.

കഴിഞ്ഞകാലത്തിന്റെ തെയ്യവും കോലവും
ചിലമ്പുമായ് വായ്ത്താരി മുഴക്കിയപ്പോള്‍
ചിലങ്കയണിഞ്ഞ നിന്‍ പാദത്തിന്‍ മണിയൊച്ച-
ഹൃദയത്തിലെവിടെയോ അലിയുന്നുണ്ടെപ്പോഴും.

കാമനകളോരോന്നായ് ചൊല്ലുവാനായെന്നും
കാമിനീ നിന്നരികില്‍ ഞാനെത്തിടുമ്പോള്‍
കാലം കൊഴിച്ചനിന്‍ കനവിന്റെ ഇതളുകള്‍
നെടുവീര്‍പ്പുമായി നീ നിരത്തിവെച്ചു.

ഒരുനൂറുചുംമ്പനം സാന്ത്വനമായിഞാന്‍
കൊതിയോടെ നിന്‍കാതില്‍ ചൊല്ലിടുമ്പോള്‍
ഏന്‍കണ്ണിലുതിരുന്ന വിരഹത്തിന്‍ മുത്തുനീ-
യറിയാതിരിയ്ക്കുവാന്‍ ഞാനെന്തുവേണം.

ഒരുനാളില്‍ കാണുംനാം അതുപുനര്‍ജ്ന്മമായിടാം
ഏങ്കിലും പ്രിയസഖീ കാത്തിടുന്നു
കല്പാന്തകാലത്തെ കന്മദത്തിന്‍ഗന്ധം
ഇപ്പോഴെയെന്നില്‍ നിറഞ്ഞിടുന്നു.

==================മുരളീഅമ്മൂമ്മക്കാവ്===

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ