2015, മേയ് 29, വെള്ളിയാഴ്‌ച

----------------വിരഹം----------------


കാലത്തിനു മായ്ക്കാൻ കഴിയാത്തതായി
ഒന്നുമില്ലന്നു നീപറഞ്ഞിരിന്നു.
ഓര്‍മ്മയുടെ കനൽചില്ലയിൽ കൂടുവച്ച

കിളികള്‍ക്ക് ഏവിടെ ശാന്തിതീരം.

കാലം കന്മദത്തെ തേടിയലയുമ്പോൾ
വിരഹം എന്തിനെ തേടും.
തേടിയലയുവാൻ പോലും ഒന്നുമില്ലാതെ-
മൃതപ്രായനായ വിരഹം,
പ്രണയത്തിന്റെ തമോഗർത്തങ്ങളിൽ പോലും
ഒരിറ്റു ദാഹനീരില്ലാതെ മരിക്കട്ടെ.

ഗ്രീഷ്മത്തിന്റെ കുളിരിൽ, തട്ടമിട്ടുവന്ന
പൂന്തിങ്കൾ കാണാതെ നിഴലിനോടു കിന്നാരം-
പറഞ്ഞുവന്ന നീ-
തിരികെപോയപ്പോൾ സ്നേഹമോടെ
അണിയിച്ചതല്ലേ ഈവിരഹം.

ആദ്യമൊക്കെ ഒരലങ്കരമായി
കൊണ്ടു നടന്നിരുന്നു ഞാൻ..
ഇന്നീ മൃതപ്രായനെ ഓര്‍മ്മയുടെ 
കനൽചില്ലയിലെ കൂട്ടിലുപേഷിച്ചു.

എന്തിനെന്നൊ ..?
അവിടെക്കിടന്നു നീറിനീറിതീരുവാൻ.

=============മുരളിഅമ്മൂമ്മകാവ്========

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ